Tuesday, July 19, 2011

വിശപ്പ്


ഞാനെന്നെ തന്നെ വിഴുങ്ങി വിഴുങ്ങി
വാൽ കഷ്ണത്തോടടുത്തപ്പോഴാണ്
തലവിഴുങ്ങിയില്ലല്ലോ എന്നു  കൺഫ്യൂഷനിലായത്

കഴുത്തു വിഴുങ്ങിതുടങ്ങിയപ്പോൾ
കണ്ടും, വായിച്ചു, സ്വയംഭോഗിച്ചും  വിഴുങ്ങി.
മാറിലെത്തിയപ്പോൾ മൃദുലതയിലാവേശിക്കാൻ
ക്യാമ്പസ്സിൽ, ബസ്സിൽ,തിരക്കിന്റെ ഇടവഴികളിൽ
നടന്നു നടന്നു  വിഴുങ്ങി.

വയറീൽ കയറി നിന്ന സാരിതുമ്പൊന്നകലാൻ
കൈവിരലു കൊണ്ടൊരു കപ്പലോട്ടം നടത്താൻ
പൊക്കിൾ ചുഴിയിൽ നങ്കൂരമിട്ട് കൊണ്ട്
അതി വേഗം  വിഴുങ്ങി

അരയിലൊരരഞ്ഞാണ  ഭാഗം വിഴുങ്ങി
അവസാന ശ്വാസമെത്തിയവളെ വിഴുങ്ങി.
വീണ്ടും വീണ്ടും വിഴുങ്ങി
വിശപ്പടങ്ങാതെ മാധ്യമ വായകൾ .

ലിംഗം വിഴുങ്ങിയത് രാത്രിയുടെ
റെയിൽ വേ സ്റ്റേഷനുകളിൽ, ലോഡ്ജുകളിൽ,
സിനിമാകൊട്ടകകളിൽ,  തെരുവിന്റെ-
ഉറക്കപ്പായകളിലും, നടന്ന്  വളരെ കഷ്ടപ്പെട്ടായിരുന്നു.

ഒടുക്കം വാലായി മാറിയ കാലും വിഴുങ്ങി
കോടതി മുറിയിലാപ്പെണ്ണിന്റെ കണ്ണുനീരും വിഴുങ്ങി.
അപ്പൊഴും തല വിഴുങ്ങിയില്ലല്ലോ എന്ന നിരാശയിൽ
വിശപ്പിന്റെ  വിളിയിൽ ഭക്ഷണം തേടിക്കൊണ്ടേ  ഇരുന്നു.

Monday, July 4, 2011

നിശ്ചലമാകപ്പെടാവുന്നത്


നിശ്ചലമാകുന്നതെന്താണെന്നു
അനിശ്ചിതത്ത്വത്തിലായ മനസ്സ്
സൂചിതുളയിലൂടെ കുത്തിക്കയറ്റിയ
കമ്പക്കയർ. അതിങ്ങനെ..?
എങ്ങിനെയും, ആകാം..!

നഷ്ടപ്പെടുത്തലിന്റെ തളർച്ചപ്പാടുകൾ
എംബോസ് ചെയ്യപ്പെട്ടു കിടക്കുന്ന
മോണിറ്ററിൽ . പിന്നെയും പിന്നെയും
നിശ്ചലമായത്.

സ്വീറ്റ് ബോക്സിലെ ചിത്രക്കടലാസിൽ
നിശ്ചലമായി ചലിച്ച ഒരു മധുരം.
അതു പിന്നെയും പിന്നെയും എന്റെ
ഋജുചിന്തകളെ വക്രീകരിക്കുന്നു.

ആത്മ സമർപ്പണത്തിന്റെ ആദ്യ നിമിഷത്തിൽ
ആലോചനകളില്ലതെ പോയതെന്തേ
ആകുലതകളൂടെ  ആൾമറയെങ്കിലും
ആകാമായിരുന്നു . വെറും തോന്നൽ.

നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഹൃദയമിഡിപ്പിൽ
നിശ്ചയിക്കാതെ പോയൊരു പ്രണയം
മരിക്കും .
മരിക്കപ്പെട്ട പ്രണയത്തിന്റ് ശവവണ്ടിയും താങ്ങി
മറ്റൊരു പ്രണയം നിശ്ചയിക്കപ്പെടൂം,
എവിടെയും നിശ്ചലമാകപ്പെടാവുനന്ത്.