Saturday, March 21, 2009

മരം.

മരമെന്ന വാക്കിന്നു വരമെന്ന് ഞാന്‍

മരമെന്നവാക്കിന്നു പണമെന്ന് അവന്‍

മരമെങ്ങിനെ പണമെന്ന് ഞാന്‍

മരമെങ്ങിനെ വരമെന്ന് അവന്‍

മരവും പണവും വരവും.....!!!!

“കുന്തം‘ ‘കോപ്പ്‘ എന്ന് മറ്റവന്‍

മരമെല്ലാം മുറിച്ചപ്പോള്‍

പണമായത് ഞാന്‍ കണ്ടു.

മുറിച്ചമരമെല്ലാം

മരിച്ചത് അവന്‍ കണ്ടു.

കാലം വ്രിദ്ധനായി....!!!!

മരമില്ലാത്ത നാട് മഴയില്ലാത്തതായി

മരണങ്ങള്‍ നാടു നിറഞ്ഞു....!!!!

അവനും മറ്റവനും...എല്ലാം

എന്നെ തിരക്കി ഞാന്‍ അപ്പൊഴേക്കും

മരിച്ചു കഴിഞ്ഞിരുന്നു

Monday, March 16, 2009

മോക്ഷം

ചിതലരിച്ച മസ്തകതാളുകളില്‍
ചന്ദനതിരിയുടെ മണം
ചളിതേച്ച മനസ്സിന്
പേറ്റുനോവ്.
ആറ്റുനോറ്റുണ്ടായ ചിന്തയ്ക്കു
ഗര്‍ഭത്തില്‍ തന്നെ മരണം
ദര്‍ഭപുല്ലുകൊണ്ടൊരു ബലിതര്‍പ്പണം
കൈകൊട്ടിവിളിച്ച കാക്കകള്‍
വന്നതേയില്ല...
മോക്ഷം കിട്ടാതലയുന്ന
ചിന്തയെ വഴികളില്‍
അര്‍ദ്ധവേഷത്തിന്റെ വിടവുകളില്‍
തുളുമ്പുന്ന മാര്‍ദ്ദവങ്ങളില്‍
തുണിയഴിച്ചാടും സിനിമാക്കളങ്ങളില്‍
വാടകയ്ക്കെടുത്ത പരിഷ്ക്കാരങ്ങളില്‍
നുരപതയുന്ന ചില്ലുഗ്ലാസ്സില്‍
അതിലുറയുന്ന ചടുലതാളത്തില്‍
അന്നം മുടക്കിയ വയലുകളില്‍
അന്നപൂരണ്ണേശ്വരി കാവുകളില്‍
കല്ലുകള്‍ പൂക്കുന്നിടങ്ങളില്‍
ദേവന്റെ കല്ലുകള്‍ കാശുവാ‍രുന്നിടങ്ങളില്‍
പവിത്ര ചാരിത്രങ്ങള്‍ കൊത്തിപ്പറീക്കുന്ന
സി ഡി കഴുകന്റെ ചോരക്കണ്ണീല്‍
കപടക്കുളങ്ങളില്‍ നീരാടി വീറോടെ
പോരാളിയേ പോ‍ലെ നില്‍പ്പുകണ്ടോ
കാക്കകള്‍ വന്നില്ല എന്നാലും
മോക്ഷമതു കടാക്ഷമായ് വന്നിരുന്നു
മോക്ഷത്തിനായ് വേണ്ടി മറ്റൊരു തീരത്ത്
എള്ളും പൂവും തിരിയിലയും വച്ച്
കാത്തിരുന്നഞാനെത്ര വിഡ്ഡി.