Wednesday, September 30, 2009

വെളുത്ത ചിന്തയെ കൊന്ന കറുത്ത ചിന്ത

എന്റെ വെളുത്ത ചിന്തയ്ക്കു പിറന്ന കറൂത്ത കുഞ്ഞുങ്ങളെ.
നിങ്ങളെങ്ങിനെ കറുത്തു പോയി....?
എന്റെ പാതി ചാലിച്ച്‌ ഞാൻ നൽകിയ ബീജത്തിൽ
പ്രതികരിക്കുന്ന യൌവ്വനം, പ്രണയം, ദയ, കാരുണ്യം,
എന്നിവ നിറച്ചിരുന്നു.

എന്റെ ഇടനെഞ്ചിലെ ഞരമ്പു മുറിച്ചചോരയിൽ
വിപ്ലവത്തിന്റെ തീഷ്ണത, നേരിനോടുള്ള ആവേശം,
ചതിയോടുള്ള പ്രതികാരം, സ്വാന്ത്വനത്തോടുള്ള അലിവ്‌.
സഹാനുഭൂതി.എന്നിവ ഉണ്ടായിരുന്നു.

എന്റെ കണ്ണിമകളിലെ പീലിതുമ്പിൽകാരുണ്യത്തിന്റെ
കടൽ വെള്ളമുണ്ടായിരുന്നു
എന്റെ നാവിൻ തുമ്പിൽ നിരാലംബരുടെ
പാട്ടയിരുന്നുഎന്റെ സംഗീതത്തിനു കർഷകന്റെ താളമായിരുന്നു
ഞാനുണ്ട ചോറിനു പുന്നെല്ലിന്റെ മണമായിരുന്നു .
വിരുന്നു വരാറുള്ള കിളികൾ മാടത്തയും ,ചങ്ങാലി പ്രാവുകളും,
കൊറ്റിയും ഒക്കെ ആയിരുന്നു.

പിന്നെ നീയെന്തെ ഇങ്ങിനെ....?
കണ്ണില്ലാതെ ,കാതില്ലാതെ ,മിണ്ടാൻ കഴിയാതെ ....
യൗവ്വനത്തിലും വാർദ്ധക്യത്തിന്റെ വേദനയുമായി ഊന്നുവടിയിൽ
നിന്റെ ഞരമ്പുകൾ തുടിക്കാത്തതെന്തെ..?
നിന്റെ കൈകൾ ചൂണ്ടാത്തതെന്തെ....?
കാമുകിയെ ചുമ്പിക്കാൻ മാത്രം ഉയരുന്ന നിന്റെ ചുണ്ടുകൾ കൊണ്ട്‌
ആർദ്ദ്രമായ്‌ അമ്മയെ ഒന്നു ചുമ്പിക്കാത്തതെന്തെ..?

ഇല്ല നിനക്ക്‌ ഇങ്ങിനെയേ....ആകാൻ കഴിയൂ..
നിന്നെ നിശ്ചലരാക്കുന്നവർ
ഇപ്പോഴും പാണ്ടവ പക്ഷത്ത് തന്നെയാണ്.....!!!!
ചതിയും കുതന്ത്രവും അവർക്കു മാത്രമേ അറിയൂ...
അതിനാൽ ജയമെപ്പോഴും അവർക്കൊപ്പമാകും..
പിന്നെ ശരശയ്യയിൽ വെളുത്ത ചിന്തയ്ക്കു മരണവും...!!!

Monday, September 28, 2009

ശബ്ദം

അടച്ചിട്ട മുറിയിൽ
ഞാൻ തനിച്ചിരുന്നു സംസാരിച്ചു

ആർക്കൊക്കെയോ വേണ്ടി
ശക്തമായി വാദിച്ചു


ഇപ്പോൾ ഞാൻ മൌനം പാലിച്ചിരിക്കുന്നു

നിശബ്ദതകളിൽ എവിടെയോ..
ആ ശബ്ദത്തിന്റെ അലയൊലികൾ
കൂരിരുട്ടിലെ പ്രേത ശബ്ദം പോലെ

മൃഗങ്ങൾപോലും മൌനം പാലിച്ചിരിക്കുന്നു
നനഞ്ഞ മേഘങ്ങൾ പോലും
വിങ്ങി വിങ്ങി ഒന്നു പെയ്യാതെ
പരസ്പരം ഒന്നു കൂട്ടി മുട്ടാതെ
ഗ്രഹണം ബാധിച്ച പോൽ ...ലോകം

പ്രതിബദ്ധതകളില്ലാതെ
സഹാനുഭുതിയില്ലാതെ
കാണാതെ കേൾക്കാതെ
ഒന്നും പറയാനാവാതെ ...
എന്നിട്ടും പിന്നെയും പിന്നെയും പഠിക്കാതെ

അപ്പോഴും അടച്ചിട്ട മുറികളിൽ
നാലു ചുവരുകൾ കേൾക്കെ
ശബ്ദങ്ങൾ മന്ത്രിച്ചൂ
വരിക വരിക സഹചരേ...സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്ത് കാൽ നടയ്ക്കു പോകനാം..

ഹൃദയ കാവ്യം

വാതിൽ ചാരാതെ കാത്തുവച്ചോരോർമ്മ
നേർത്ത ഞരക്കത്തോടെ പാതി തുറ-
ന്നാർദ്രമാം മഞ്ഞിന്റെ പാടനീക്കി
വയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓർത്തൊരോണപൂവിന്റെ നേർത്ത നീല നിറം
മാറത്തു ചാർത്തി . ഇളം ചന്ദനത്തിന്റെ വാസന.
ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ..
കുപ്പിവളക്കിലുക്കത്തിലുതിർന്ന ചെറുകഷ്ണങ്ങൾ..തുള്ളി തെറിച്ച്.
ഇടവഴികളിൽ ഊർന്നു വീഴവേ...പുഞ്ചിരിക്കൊലുസുകിലുക്കി
ഓടി മറഞ്ഞവൾ..
വയൽ വരമ്പിൽ കണ്മിഴിച്ച കാക്കാത്തി പൂവുകൾ-
പോലെ കണ്ണിലഞ്ജനം ചേർത്ത്.
കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി
മെല്ലെ ഇളം കാറ്റിൽ ചാഞ്ചാടി
പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

നിനച്ചിരിക്കാതെ ഒരു ഇടവപ്പാതി
കരി മാരി പെയ്തു തീർക്കാൻ തുടങ്ങവെ
കരൾ ചേർത്ത് കാത്തുവച്ച കനിവോലും നിധി
കടലെടുത്തതും ...ഇഡി വെട്ടി കൊള്ളി മിന്നലുകൾ
തുള്ളിക്കളിച്ചതും..എന്റെ ഇടനെഞ്ചിൽ...
കൂരമ്പു കൊണ്ടതും.
നീ കൂട്ടീ വച്ച മഞ്ചാടി കുരുവിനോട്
നിന്റെ ആയുസ്സു പിണങ്ങിയതും
മറന്ന ലിപികളിലാരോ എഴുതിയ പ്രണയകാവ്യം-
പോലെ വായ്ച്ചെടുക്കാനാവാതെ.....
നേർത്ത പുകമഞ്ഞു പോലെ..പാടവരമ്പത്തിനപ്പുറത്ത്...
ഞാനേകനായ് ഇവിടെയും.

Sunday, September 27, 2009

ഹൃദയ കാവ്യം


വാതിൽ ചാരാതെ കാത്തുവച്ചോരോർമ്മനേർത്ത

ഞരക്കത്തോടെ പാതി തുറ-ന്നാർദ്രമാം മഞ്ഞിന്റെ

പാടനീക്കിവയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓർത്തൊരോണപൂവിന്റെ നേർത്ത

നീല നിറംമാറത്തു ചാർത്തി . ഇളം ചന്ദനത്തിന്റെ വാസന.

ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ..

കുപ്പിവളക്കിലുക്കത്തിലുതിർന്ന ചെറുകഷ്ണങ്ങൾ..

തുള്ളി തെറിച്ച്.ഇടവഴികളിൽ ഊർന്നു വീഴവേ...

പുഞ്ചിരിക്കൊലുസുകിലുക്കിഓടി മറഞ്ഞവൾ..

വയൽ വരമ്പിൽ കണ്മിഴിച്ച കാക്കാത്തി പൂവുകൾ-

പോലെ കണ്ണിലഞ്ജനം ചേർത്ത്.

കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി

മെല്ലെ ഇളം കാറ്റിൽ ചാഞ്ചടി

പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

നിനച്ചിരിക്കാതെ ഒരു ഇടവപ്പതി

കരി മാരി പെയ്തു തുടങ്ങവേ.

ചേർത്ത് കാത്തുവച്ച കനിവോലും നിധികടലെടുത്തതും ...

ഇഡി വെട്ടി കൊള്ളി മിന്നലുകൾതുള്ളിക്കളിച്ചതും..

എന്റെ ഇടനെഞ്ചിൽ...കൂരമ്പു കൊണ്ടതും.

നീ കൂട്ടീ വച്ച മഞ്ചാടി കുരുവിനോട് നിന്റെ

ആയുസ്സു പിണങ്ങിയതും

മറന്ന ലിപികളിൽ എഴുതിയ പ്രണയകാവ്യം-

പോലെ വായ്ച്ചെടുക്കാനാവാതെ.....

നേർത്ത പുകമഞ്ഞു പോലെ..

പാടവരമ്പത്തിനപ്പുറത്ത്...

ഞാനേകനായ് ഇവിടെയും.