Monday, November 30, 2009

എന്നെപ്പോലെ

കടലിന്റെ നേർത്ത തിരയനക്കം
എന്റെ ചോരത്തിളപ്പു പോലെ
വ്രിത്തിഹീനമായ എന്റെ മുറ്റം
ചൂലെടിക്കാൻ ഞാൻ ഉപയോഗിക്കുന്ന
എന്റെ ചോരത്തിളപ്പ്.

നീലിമയുടെ ...ശാന്തത.
എന്റെ ...ഉള്ളൂറക്കം പോലെ..
കാർമേഘങ്ങള്ളാൽ പുതച്ചിടാം
അപ്രതീഷിത നീക്കങ്ങളീൽ
ഒരു ഞെട്ടലോടെ.

പുതു മണ്ണിന്റെ നേർത്ത ഗന്ധം
എന്റെ ..മലയാളം പോലെ
എവിടെയായാലും എന്തു ചെയ്താലും
എന്നും ഒരു പോലെ ..
ഒരു മാറ്റവും ഇല്ലാതെ.

പുലരിയുടെ..തെളിമ
എന്റെ കണ്ണുകൾ പോലെ
നേരിന്റെ..ചുവരുകളിൽ ..
തെറ്റിന്റെ ..വേരുകളിൽ..
ഒന്നും മറയ്ക്കാ‍നാവാത്ത വീധം

വർഷത്തിന്റെ...പെരുമുഴക്കം
എന്റെ കോപം പോലെ
മടിയന്റെ ..മതിമറന്നവന്റെ
കടമയറീയാത്തവന്റെ ..തിമിർപ്പിനോട്
സന്ധിചെയ്യാത്ത കോപം.


Sunday, November 22, 2009

സി. പി. ഐ. എം

അന്നു കരളിൽ
മനസ്സിൽ
ഗ്രാമത്തിൽ
ഇന്നു കടലിൽ
കലക്കിൽ
പട്ടണത്തിൽ
നാളെ പുസ്തകത്തിൽ
പെട്ടിയിൽ
മണ്ണിൽ
വേദനിക്കുന്ന ഹൃദയങ്ങളോടൊപ്പം
വിപരീതങ്ങളായി.

Wednesday, November 18, 2009

ബാല്യം


മഞ്ഞുകാലത്തിലെ പൂക്കളെ കാണുമ്പോൾ
ഓർത്തു പോകുന്നു എൻ കുഞ്ഞുകാലം
മാരിവില്ലേഴുനിറവും വിരിച്ചിട്ട
മാഞ്ഞുപോകാത്തൊരെൻ ബാല്യകാലം.

ഓടി നടന്നതും പാട്ടുപഠിച്ചതും
കൂട്ടരോടൊന്നിച്ചു തല്ലു പിടിച്ചതും
ഓരോരോ കാര്യങ്ങൾ ചൊല്ലി കണക്കിനു
അമ്മേടേ അച്ഛന്റെ തല്ലുവാങ്ങിച്ചതും

കൊച്ചു പണപ്പാത്ര മൊന്നുതുറന്നിട്ട്‌
കൊച്ചച്ചനറിയാതെ കാശൊന്നു കട്ടതും
പിന്നീടതെങ്ങിനോ അമ്മയറീഞ്ഞതും
കുഞ്ഞുകാന്താരീടെ ചൂരൊന്നറീഞ്ഞതും

ചിത്രം വരച്ചപോൽ ഇന്നെന്റെ ഉള്ളിലായ്‌
ഓർത്തു പോകുന്നു എൻ കുഞ്ഞുകാലം.

കന്നിമാസത്തിലെ കൊയ്ത്തു കഴിഞ്ഞനാൾ
പാടത്ത്‌ മാടോത്തി വന്നൊന്നിരുന്ന നാൾ
ചൂണ്ടക്കയരു കുരുക്കുകൾ കാട്ടീട്ട്‌
അരിമണി പയർമണി ഇരയായി നൽകീട്ട്‌
കാടീന്റെ പൊന്തേൽ മറഞ്ഞൊന്നിരുന്നിട്ട്‌
കാലു കുരുങ്ങിയ ചെങ്കണ്ണി പ്രാവിനെ
ആർപ്പു വിളികളോടോടീപ്പിടീച്ചിട്ട്‌
നാട്ടരെ മുഴുവനും കാട്ടിക്കൊടുത്തിട്ട്‌
വീരനായ്‌ നാട്ടിൽ നടന്നകാലം...
ഓർത്തു പോകുന്നൊരെൻ കുഞ്ഞു ബാല്യം

ഗോലി മേടീച്ചിട്ടു ഗോലികളിച്ചതും
കല്ലുപെറുക്കീട്ടു കൊത്തങ്കല്ലാടിയും.
കുട്ടിയും കോലും കളിച്ചിട്ടും പോരാഞ്ഞ്‌
കണ്ണൂപൊത്തിക്കൊണ്ടു കാടൊന്നു കേറിയതും.

കന്നിമഴയിൽ കാലു നനച്ചിട്ട്‌
ഉമ്മറപ്പടിയിൽ തോണീയിറക്കീട്ട്‌
വാഴത്തടകൊണ്ടു ചങ്ങാടമിട്ടിട്ട്‌
ചങ്ങാതികൾകൂടി ഓടം തുഴഞ്ഞതും

തുള്ളിചെറുമഴ താളത്തിൽ പെയ്യുമ്പോൾ
താളിലക്കുടചൂടി ചെളിവെള്ള തോട്ടിൽ
കാൽപ്പടം കൊണ്ടൊരോതാളമടിച്ചിട്ട്‌
ഇല്ല കുളത്തിൽ കുളിക്കാൻ പോകുമ്പോൽ
പുള്ളിക്കരത്തോർത്തിൽ ചെറൂവെള്ളി മീനിനെ
തഞ്ചത്തിൽ കോരിയെടൂത്തതും അന്നു ചെറു-
കുപ്പീലിട്ടൊന്നടച്ചതും...ഇന്നലെ
ഇന്നലെ നടന്നത്‌ പോലെ തന്നെ...

ഇനി വരില്ലെന്നാലു ഈക്കാല മിനിയൊന്നു
വന്നിരുന്നെങ്കിലെന്നാശിച്ചു ഞാൻ
ഒരു നാളും മായാതെ മാറിവിൽ ഒളിപോലെ
മനതാരിൽ മിന്നി തിളങ്ങിയെങ്കിൽ

മഞ്ഞുകാലത്തിലെ പൂക്കളെ നിങ്ങളൊരു
മാസ്മര മലരുകളിന്നെനിക്ക്‌.